ഇസ്ലാമബാദ്: ആറ് വര്‍ഷത്തിനുശേഷം നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി ജന്മനാടായ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സ്വാത് താഴ്വരയിലെത്തി. രണ്ടു ദിവസം മുമ്പ് പാക്കിസ്ഥാനിലെത്തിയ മലാല ഇന്നലെ ഹെലികോപ്ടറിലാണ് സ്വാത്തിലെ ജന്മഗൃഹത്തിലെത്തിയത്.
താലിബാന് അധീനതയിലുള്ള പ്രദേശത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് 2012ലാണ് മലാലയ്ക്ക് വെടിയേല്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷമുള്ള മലാലയുടെ മടക്കത്തെ ബന്ധുക്കളും, സഹപാഠികളും ആഘോഷപൂര്‍വ്വമാണ് സ്വീകരിച്ചത്. 2007 മുതല്‍ സ്വാത് താഴ്വര താലിബാന് അധീനതയിലാണ്. നിരവധി പേരെ കൊന്നൊടുക്കിയ ഭീകരര്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇതിനെതിരെ പ്രവര്‍ത്തിച്ചതിനാണ് മലാലയ്ക്ക് വെടിയേറ്റത്.
അതിനിടെ കിഴക്കന്‍ ലാഹോര്‍ നഗരത്തിലെ ഒരു സംഘം സ്വകാര്യ സ്കൂളുകളുടെ സംഘം മലാല വിരുദ്ധ പ്രകടനം നടത്തി. മലാല യഥാര്‍ത്ഥ പാക്കിസ്ഥാനെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം പ്രതിഷേധപ്രകടനം നടത്തിയത്. വിദേശത്തേയ്ക്ക് പോയതിലൂടെ അവര്‍ പാക്കിസ്ഥാന് സൈന്യത്തേയും ഇസ്ലാമിനേയു അപകീര്‍ത്തിപ്പെടുത്തിയെന്ന് പാക്കിസ്ഥാന് സ്വകാര്യ സ്കൂള്‍ ഫെഡറേഷന് പ്രസിഡന്റ് മിര്‍സ കുറ്റപ്പെടുത്തി. വിദേശ ശക്തികളുടെ പ്രേരണയിലാണ് മലാല അന്യരാജ്യത്തേയ്ക്ക് പോയത്. സ്വകാര്യ സ്കൂള്‍ ഫെഡറേഷന് ഇതിനെ അപലപിക്കുന്നതായും മിര്‍സ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിഷേധ പ്രകടനത്തില്‍ നിന്ന് സ്വകാര്യ സ്കൂളിന്റെ ഒരുവിഭാഗം വിട്ടുനിന്നു.
താലിബാന് ഭീകരരില്‍ നിന്ന് സ്വാത് താഴ്വര പിടിച്ചടക്കി സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പാക് സൈന്യം ഒമ്പതു വര്‍ഷത്തോളമായി യുദ്ധം നടത്തി വരികയാണ്. സ്വാത്തിലെ ജനങ്ങളും, പാക്കിസ്ഥാനും മലാലയ്ക്കൊപ്പമാണ്. മലാല ഫണ്ട് ഗ്രൂപ്പിന്റ ഉന്നതരും സന്ദര്‍ശനവേളയില്‍ അവരെ അനുഗമിക്കുന്നുണ്ട്.
അതേസമയം താലിബാന് ഒരിക്കലും ഒരു വിദ്യാര്‍ത്ഥിനിക്കു നേരെ വെടിയുതിര്‍ക്കില്ലെന്ന് വിശ്വസിക്കുന്നവരും പാക്കിസ്ഥാനിലുണ്ട്. പഷ്തൂണ്‍ എരിയയില്‍ പാശ്ചാത്യ സംസ്കാരം വളര്‍ത്താന്‍ ശ്രമിച്ചതാണ് മലാലയ്ക്ക് എതിരായ കുറ്റമെന്നും അവര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: