കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര പുസ്തകോല്‍സവവും ഡിടിപിസി സഹകരണത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരികോല്‍സവവും 3 മുതല്‍ 8 വരെ കലക്ട്രേറ്റ് മൈതാനിയിലും ടൗണ്‍ സ്ക്വയറിലുമായി നടക്കും.
3 ന് 2 മണിക്ക് പുസ്തകോല്‍സവം ആരംഭിക്കും. നിത്യേന രാവിലെ 9 മുതല്‍ രാത്രി എട്ട് വരെയാണ് പുസ്തക പ്രദര്‍ശനവും വില്‍പ്പനയും. കേരളത്തിനകത്തും പുറത്തുമുള്ള പ്രസാധകര് 120 സ്റ്റാളുകളിലായാണ് അണി നിരക്കുന്നത്. ഗ്രന്ഥശാലാ സംഘത്തില്‍ അഫലിയേറ്റ് ചെയ്ത 920 ഗ്രന്ഥശാലകളുടെ ഗ്രാന്റ് വിനിയോഗത്തിന് പുറമെ സ്കൂള്‍, കോളേജ് ലൈബ്രറികളും പൊതുജനങ്ങളും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. പുസ്തകങ്ങള്‍ക്ക് 35 ശതമാനം വരെ കിഴിവും ലഭിക്കും. നാല്, അഞ്ച്, ആറ് തീയ്യതികളില്‍ അമേച്ച്വര്‍ നാടക മല്‍സരം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്മാന് കെ.പി.ജയപാലന്, കവിയൂര്‍ രാജഗോപാലന്‍, പി.കെ.ബൈജു, എം.മോഹനന്, എം.ബാലന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: