കണ്ണൂര്‍: അധ്യാപകര്‍ക്ക് നിയമനാംഗീകാരത്തിനുള്ള മുന്നുപാധിയായി നടത്തുന്ന അഭിരുചി പരീക്ഷയായ കെ ടെറ്റ് പീഡനമാവുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത്(എന്‍ടിയു) സംസ്ഥാന പ്രസിഡണ്ട് സി.സദാനനന്ദന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കെ ടെറ്റ് പരീക്ഷയുടെ കാര്യത്തില്‍ ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍ടിയു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭീമമായ തുക ഫീസ് വാങ്ങി 10 ശതമാനം പേരെപ്പോലും വിജയിപ്പിക്കാത്ത കെ ടെറ്റ് പരീക്ഷ നമ്മുടെ വിദ്യാഭ്യാസരംഗത്ത് മൂല്യത്തകര്‍ച്ചയുടെ ആഴം കൂട്ടാനെ ഉപകരിക്കൂ.
രണ്ട് വര്‍ഷത്തെ അധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടുമൊരു അഭിരുചി പരീക്ഷ നടത്തി യോഗ്യത നിര്‍ണയിക്കുന്നത് അപഹാസ്യമാണ്. കെ ടെറ്റ് പരീക്ഷയുണ്ടാക്കിയ മാനസിക സമ്മര്‍ദ്ദം മൂലം അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം അധികൃതരുടെ കണ്ണുതുറപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഫെറ്റോ ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍, കെ.ധനീഷ്, മനോജ് മണ്ണേരി, കെ.ദിലീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: