ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര് മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര് ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ്. ഒൻപത് പേരെ പോലീസ് രക്ഷപ്പെടുത്തിയതായിട്ടാണ് റിപ്പോർട്ട്.
ശനിയാഴ്ച രാത്രി 9.17നാണ് ദുരന്തമുണ്ടായത്. പഴക്കമേറിയ കെട്ടിടത്തില്‍ ഹോട്ടലുകളും ലോഡ്ജുകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിലേക്ക് കാര്‍ വന്നിടിച്ചതാണ് അപകടകാരണം. അപകടസമയത്ത് 20 പേര് കെട്ടിടത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല.
അപകടം നടന്നതിനെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം തടിച്ച് കൂടിയത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. തുടര്‍ന്ന് പോലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം ഫലപ്രദമായി നടത്താനായത്. അപകടം നടന്ന വിവരം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: