ബംഗളൂരു: ഇന്ത്യ വിക്ഷേപിച്ച പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6മായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഉപഗ്രഹം വിക്ഷേപിച്ച് രണ്ടു ദിവസമായിട്ടും ഉപഗ്രഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചിരുന്നില്ല. ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.
ഉപഗ്രഹത്തിന് പ്രവര്‍ത്തനോര്‍ജ്ജം നല്കുന്ന പവര്സിസ്റ്റത്തിന്റെ തകരാറാണ് ഇതിനു പിന്നിലെന്നാണ് സൂചന.മാര്‍ച്ച് 29നാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് (ഐഎസ്ആര്‍ഒ) പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും വൈകീട്ട് 49നാണ് ജിസാറ്റ് 6 വിക്ഷേപിച്ചത്. ഉപഗ്രഹത്തെ വെള്ളിയാഴ്ച രാവിലെ 9.22ഓടെ വിജയകരമായി അതിന്റെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു. രണ്ടാം ഭ്രമണം ശനിയാഴ്ച രാവിലെ 10.51ഓടെ പൂര്‍ത്തിയാക്കി. നാലു മിനിറ്റുകള്‍ക്കു ശേഷം ഇതുസംബന്ധിച്ച മെസേജുകള്‍ ഐഎസ്ഐര്‍ഒയ്ക്ക് ലഭിച്ചു. ഇതിനു ശേഷമാണ് ജിസാറ്റ് 6ല്‍ നിന്നും വിവരങ്ങളൊന്നും ലഭിക്കാതായതെന്നാണ് വിവരം.
വാര്‍ത്താവിനിമയ രംഗത്ത് ഇന്ത്യയ്ക്ക് പുത്തന്‍ കുതിപ്പേകാന്‍ പോന്ന ഉപഗ്രഹവുമായുള്ള ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിരിക്കുന്നത്. 2015ല്‍ വിക്ഷേപിച്ച ജിസാറ്റ് 6നെയാണ് ഇന്ത്യ ഇപ്പോള്‍ ആശ്രയിക്കുന്നത്. രണ്ടാമത് എസ് ബാന്‍ഡ് ഉപഗ്രഹമായ ജിസാറ്റ് 6 ആദ്യത്തേതിന് കരുത്തു പകരുമെന്നായിരുന്നു ഐഎസ്ഐര്‍ഒയുടെ നിഗമനം. 10 വര്‍ഷമാണ് പുതിയ ജിസാറ്റ് 6ന്റെ കാലാവധി കണക്കാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: