ചാരുംമൂട് (ആലപ്പുഴ): ക്രിസ്ത്യന്‍ പള്ളിയില്‍ അക്രമം, കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ പള്ളിയിലേക്ക് പ്രവേശിച്ച വൈദികനെ കയ്യേറ്റം ചെയ്തു, പള്ളിക്കെട്ടിടം അടിച്ചു തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ ഒന്നരക്കാണ് സംഭവം.
ചാരുംമൂട് കരിമുളയ്ക്കല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് വികാരി എം.കെ. വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പയ്ക്ക് നേരെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. പള്ളിയില്‍ കുര്‍ബാനയ്ക്കു വന്ന വിശ്വാസികളും പള്ളി ജീവനക്കാരും പോലീസും ചേര്‍ന്ന് ഇവരെ പിടികൂടി. പള്ളിയുടെ സമീപത്തു സ്ഥലവും കെട്ടിടവും അടുത്തിടെ വാങ്ങിയിരുന്നു. ഈ കെട്ടിടമാണ് അടിച്ചു തകര്‍ത്തത്.
താമരക്കുളം, കരിമുളയ്ക്കല്‍ സ്വദേശികളായ അരുണ്‍, സനല്‍രാജ്, സുകു എന്നിവര്‍ നൂറനാട് പോലീസ് കസ്റ്റഡിയില്‍ ഉള്ളതായി അറിയുന്നു. ബിജെപി നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. സോമന്, മണിക്കുട്ടന് വെട്ടിയാര്‍, ഗോപകുമാര്‍, ഷാജഹാന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: