തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകം പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. തമിഴ്നാട് ബാംഗളൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തു നിന്നും നാട്ടില്‍ എത്തി കൊലപാതകത്തില്‍ രണ്ടു പേര് പങ്കാളികളായെന്ന സംശയത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി.
കായംകുളം, എറണാകുളം എന്നിവിടങ്ങളിലുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ ആണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനവുമായാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരുടെ ഒളിസങ്കേതങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഉടന്‍ തന്നെ പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രതികളുമായി അടുപ്പമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കു വ്യാപിപ്പിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂര്‍ ജംഗ്ഷനു സമീപത്തു വച്ചു വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം. രാജേഷിന്റെ വിദേശത്തുള്ള വനിത സുഹൃത്തിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതിനു പിന്നിലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: