ഇടുക്കി: മഴക്കാലമെത്താന്‍ രണ്ട് മാസംകൂടി അവശേഷിയ്ക്കെ വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 45 ശതമാനമായി കുറഞ്ഞു. ഇതുപയോഗിച്ച് 1,868.067 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
ഒരുമാസത്തിനിടെ കുറഞ്ഞത് 13 ശതമാനം വെള്ളം. ചൂട് കൂടിയതിനൊപ്പം സംഭരണികളിലെ ബാഷ്പീകരണ തോതും വൈദ്യുതി ഉപഭോഗവും ഉയര്‍ന്നതാണ് ജലനിരപ്പ് കുറയാന്‍ കാരണം. മാര്‍ച്ചില്‍ 2,305.02 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 694.66 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള് ബാക്കിയുള്ള 1,610.35 ദശലക്ഷം യൂണിറ്റ് പുറത്ത് നിന്നെത്തിച്ചതാണ്.
ആഭ്യന്തര ഉത്പാദനത്തില്‍ 667.95 ദശലക്ഷം യൂണിറ്റും ജലവൈദ്യുത പദ്ധതിയില്‍ നിന്നാണ്. 108.67 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് സംഭരണികളിലേയ്ക്ക് ഒരുമാസത്തിനിടെ ഒഴുകിയെത്തിത്.
വലിയ സംഭരണികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നില്‍ 46 ശതമാം, ഗ്രൂപ്പ് രണ്ടില്‍ 36, ഗ്രൂപ്പ് മൂന്നില്‍ 35 ശതമാനം എന്നിങ്ങനെയാണ് ജലശേഖരം. ഇടുക്കിയില്‍ 42 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. വിവിധയിടങ്ങളില്‍ മഴയും രേഖപ്പെടുത്തിയതോടെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: