കല്‍പ്പറ്റ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കൂലി രാജ്യവ്യാപകമായി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ 271 രൂപയാണ് പുതിയ കൂലി. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തില്‍ ആറു രൂപ വരെ തൊഴിലാളിക്ക് അധിക തുക ലഭിക്കും. നിലവില്‍ കേരളത്തില്‍ 258 രൂപയാണ് കൂലി. പദ്ധതിയുടെ ദിവസ വേതനമാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഹരിയാനയാണ് പ്രതിദിന വേതനത്തില്‍ ഏറ്റവും മുന്നില്‍. 281 രൂപ. തൊട്ടുപിന്നില്‍ കേരളം 271 രൂപ.
എന്നാല്‍ സംസ്ഥാനത്ത് കേന്ദ്ര നിബന്ധനകള്‍ പാലിക്കാതെ പദ്ധതി അട്ടിമറിക്കുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തിയ തൊഴിലുറപ്പ് അവലോകന യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. സംസ്ഥാനമൊട്ടാകെ രജിസ്റ്റര്‍ ചെയ്ത പട്ടികവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളില്‍ 52.23 ശതമാനം കുടുംബങ്ങള്‍ക്കും ഒരുദിവസത്തെ തൊഴില്‍ പോലും ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതി കേന്ദ്ര മാനദണ്ഡമനുസരിച്ച് നടക്കുന്നു. സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്ന് കേന്ദ്രം പലവട്ടം ആവശ്യപ്പെട്ടിട്ടും കേരളം ഇതുവരെയും തയാറായിട്ടില്ല
ഓരോ സംസ്ഥാനങ്ങളിലെയും കൂലി ഇപ്രകാരം : ആന്ധ്രാപ്രദേശ്: 205, മഹാരാഷ്ട്ര: 203, മണിപ്പൂര്‍: 209, മേഘാലയ: 181, ഉത്തര്‍പ്രദേശ്: 175, ഉത്തരാഖണ്ഡ്: 175, പശ്ചിമബംഗാള്‍: 191, ആന്‍ഡമാന്‍ നിക്കോബാര്‍: ആന്‍ഡമാന്‍ ജില്ല: 250, നിക്കോബാര്‍ ജില്ല: 264, ചണ്ഡിഗഡ്: 273, മിസോറം: 194, നാഗാലാന്‍ഡ്: 177, ഒഡീഷ: 182, പഞ്ചാബ്: 240, രാജസ്ഥാന്: 192, സിക്കിം: 177, തമിഴ്നാട്: 224, തെലങ്കാന: 205, ത്രിപുര: 177, അരുണാചല്‍ പ്രദേശ്: 177, ആസം: 189, ബിഹാര്‍: 168, ഛത്തിസ്ഗഡ്: 174, ഗോവ: 254, ഗുജറാത്ത്: 194, ഹരിയാന: 281, ഹിമാചല്‍പ്രദേശ്: നോണ്‍ ഷെഡ്യൂള്‍ഡ് മേഖല:–184, ഷെഡ്യൂള്‍ഡ് മേഖല: 230, ജമ്മുകശ്മീര്‍: 186, ജാര്‍ഖണ്ഡ്: 168, കര്‍ണാടക: 249, മധ്യപ്രദേശ്: 174, ദാമന്‍–ദിയു: 197, ദദ്ര–നഗര്‍ഹവേലി: 220, ലക്ഷദ്വീപ്: 248, പുതുച്ചേരി: 224
പ്രതികരിക്കാൻ ഇവിടെ എഴുതുക: