മുഹമ്മ: പ്രശസ്ത ചിത്രകാരനും കാര്‍ട്ടൂണിസ്റ്റും ചരിത്രകാരനും എഴുത്തുകാരനുമായ പരേതനായ ഗിരി അന്‍സേരയുടെ പാത പിന്തുടര്ന്ന് മകന് രാകേശ് അന്‍സേരയും. ഒരു വരകൊണ്ട് പലതിനെയും ഒളിപ്പിക്കാനും ഒഴിപ്പിക്കാനും തെളിയിക്കാനും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് സാധിക്കും എന്ന് തെളിയിക്കുകയാണ് പൂന്തോപ്പ് സ്വദേശി രാകേശ് അന്സേര. ആനുകാലികങ്ങളില്‍ ചിരിവരകള്‍ക്ക് തന്റേതായ വ്യക്തി മുദ്രപതിപ്പിക്കാന് ഈ കാര്‍ട്ടൂണിസ്റ്റിന് കഴിയുന്നുണ്ട്.
പ്രശസ്ത ചിത്രകാരനായിരുന്ന എസ്.എന്‍. ലാലിയെസിന്റെ എസ്എസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ഡിപ്ലോമ എടുത്തു. പിതാവില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് രാകേശ് കാര്‍ട്ടൂണ്‍ മേഖലയിലേയ്ക്ക് തിരിഞ്ഞു.
മുഖ്യധാര ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ഇതിനകം 600 ലധികം കാര്ട്ടൂണുകള് പ്രസിദ്ധപ്പെടുത്തി. വല്ലപ്പോഴും കവിതയും എഴുതാറുണ്ട്. 23 വര്‍ഷമായി രാകേശ് ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്നു. പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ നന്ദനയും അച്ഛന്റെ പാതയിലാണ്. ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ രാകേശ് നിറസാന്നിദ്ധ്യമാണ്.
2009ല്‍ കേരള ഹൈക്കോടതിയില്‍ സംഘടിപ്പിച്ച തല്‍സമയ ചിത്രരചന, 2015ല്‍ കൊച്ചിബിനാലയിലെ തല്‍സമയ കാര്‍ട്ടൂണ്‍ രചന, 2016ല്‍ നിയമസഭയില്‍ നടത്തിയ ചിരിവരസഭ, നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ച് നടത്തിയ സ്പോട്ട് കാരിക്കേച്ചര്‍ എന്നിവയിലും രാകേശിന്റെ വരലോകത്തിന് ചാരുതയേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: