കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ പുകഞ്ഞെരിയുന്നു കഞ്ചാവ് ലഹരി. കഞ്ചാവ് ലോബിക്കു പിന്നില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് തടവുകാരുടെ വെളിപ്പെടുത്തല്‍. കര്‍ശന സുരക്ഷയ്ക്കു വിധേയമായ ജയിലിനുളളില്‍ സിപിഎം തടവുകാര്‍ക്ക് അനുവദിച്ചു നല്കുന്ന സുഖസൗകര്യങ്ങളിലൂടെ ജയിലിനകത്തെത്തുന്ന കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ജയിലിലെ സ്ഥിരം കാഴ്ചയാണെന്നും പുറത്തുനിന്നും ലഭ്യമാകുന്ന വര്‍ദ്ധിത ലഹരി വസ്തുക്കള്‍ സുരക്ഷിതമായി ജയിലില്‍ എത്തുകയാണെന്ന് തടവുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കതിരൂര്‍ മനോജ് വധത്തിലെ മുഖ്യപ്രതി അടക്കമുളളവര്‍ കോടതിയില്‍ പോയി മടങ്ങിവരുമ്പോള്‍ ഒരു പരിശോധനയും നടത്താറില്ലത്രേ. റിമാന്‍ഡ് തടവുകാരെയും ശിക്ഷാതടവുകാരെയും പുറത്തുകൊണ്ടുപോയി തിരികെയെത്തിക്കുമ്പോള്‍ കര്‍ശനമായ ദേഹപരിശോധനക്കുവിധേയമാക്കുകയും സിപിഎം തടവുകാരെ ഒഴിവാക്കുകയുമാണ്് പതിവ്. സുരക്ഷാ ചുമതലയുളള പോലീസ് സിപിഎം തടവുകാര്‍ക്ക് ഇളവു ചെയ്തു നല്‍കുന്നതിലൂടെ ലഹരിവസ്തുക്കള്‍ അകമ്പടിയായി ജയിലിനുളളില്‍ എത്തുകയും ചെയ്യുന്നു. ലഹരി റാക്കറ്റുമായി ബന്ധമുളളവര്‍ വന്‍തുക നല്കി ഇത് വില്‍പ്പനയും നടത്തുന്നു.
പണമിടപാടുകള്‍ പുറത്തു നിന്നും നടത്തുകയും അതിനുശേഷം കാരിയര്‍മാരായി സിപിഎം തടവുകാരെ ഉപയോഗിക്കുകയുമാണ്. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ ജയിലിലെത്തിയാല്‍ സിപിഎം തടവുകാരുമായിട്ടാണ് അടുപ്പം പുലര്‍ത്തുക. ഇവര്‍ക്കു ആവശ്യമുളളത് ലഭിക്കാന്‍ വേണ്ടിയാണിത്. ടി.പി.ചന്ദ്രശേഖരന്, കതിരൂര്‍ മനോജ് വധങ്ങളില് ശിക്ഷാതടവുകാരും റിമാന്‍ഡു തടവുകാരുമാണ് ഇവിടെ സെല്‍ഭരണം നടത്തുന്നത്. ഇവര്‍ക്കു പുറത്തു നിന്നും ഭക്ഷണം എത്തിക്കാന്‍ പോലും ആളുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് വലിയ ആരാധനയാണ് ഇവരോടുളളത്. അതിനാല്‍ തന്നെ രഹസ്യമായി പല കാര്യങ്ങളും നടത്തിക്കൊടുക്കാന്‍ ഭരണത്തിന്റെ തിണ്ണമിടുക്കില്‍ ഇവര്‍ ചെയ്തു പോരുകയാണ്.
നിരവധി തവണ പരിശോധന നടന്നെങ്കിലും ഇവിടെ നിന്നും ഒന്നും ലഭിക്കാത്തതിനു പിന്നിലും ഇത്തരം ഉദ്യോഗസ്ഥരുടെ ചാരപ്പണിയുണ്ടെന്ന് വ്യക്തം. കഴിഞ്ഞ ദിവസം ഒന്നാംബ്ലോക്കില്‍ ടിവി എത്തിയതിനു ശേഷമാണ് ജയില്‍സൂപ്രണ്ട് സംഭവം അറിയുന്നത് എന്ന വസ്തുത ജയിലിനുളളിലെ കളളക്കളിയെ സാധൂകരിക്കുന്നതാണ്. മിക്കപ്പോഴും കോടതിയില്‍ പല കേസുകള്‍ക്കുമായി പുറത്തേക്ക് കൊണ്ടുപോകുന്ന സിപിഎം തടവുകാര്‍ കാരിയര്‍മാരായി മാറി ലഹരി കച്ചവടം തന്നെ നടക്കുകയാണ് ഇവിടെ. തടവുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ നടപ്പിലാക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: