തൃക്കരിപ്പൂര്‍: മികച്ച പ്രകടനത്തോടെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി മലയാളക്കരയില്‍ എത്തിച്ച പിലിക്കോട് സ്വദേശി മുണ്ടയിലെ കെ.പി.രാഹുലിനെ വലവീശാന്‍ വന്‍കിട ക്ലബ്ബുള്‍ രംഗത്തിറങ്ങി. കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന് ക്ലബ്ബ് ഇതിനകം രാഹുലുമായി ബന്ധപ്പെട്ടുകഴിഞ്ഞു. എന്നാല്‍ പൂര്‍ത്തിയാകാത്ത വിദ്യാഭ്യാസം, വീട്ടിലെ ദുരിതാവസ്ഥ തുടങ്ങിയവ കരാറുറപ്പിക്കുന്ന തീരുമാനം താല്‍ക്കാലികമായി മാറ്റിവെച്ചു. ഇതിനു മുമ്പായി കളിച്ച ദല്‍ഹി ഡൈനാമോസ്, ഗോകുലം എഫ് സി തുടങ്ങിയ ടീമുകളും രാഹുലിനായി ശ്രമിക്കുന്നുണ്ട്. എന്തായാലും കാസര്‍കോട് ജില്ലയില്‍ നിന്നും എം.സുരേഷ് മുഹമ്മദ് റാഫി തുടങ്ങിയ പ്രബലന്മാര്ക്ക് ശേഷം മറ്റൊരു പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കാരന് കൂടി ജന്മമെടുക്കുന്നതില്‍ കായിക പ്രേമികളില്‍ സന്തോഷം പടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: