കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു. തടവുകാരുടെയും ജീവനക്കാരുടെയും വിവരങ്ങലടങ്ങിയ രേഖകള്‍ നഷ്ടമായതായി സൂചന. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ജയിലിലെ 20ഓളം കമ്പ്യൂട്ടറുകളാണ് ഹാക്ക് ചെയ്തത്. വാറണ്ട് വിഭാഗത്തിലെ കമ്പ്യൂട്ടറുകളാണ് ആദ്യം ഹാക്ക് ചെയ്തത്.
ഹാക്ക് ചെയ്തതോടെ റിമാന്‍ഡ് തടവുകാര്‍, ശിക്ഷയില്‍ കഴിയുന്ന തടവുകാര്‍ എന്നിവരുടെ വിവരം നഷ്ടപ്പെട്ടു. ജീവനക്കാരുടെ ശമ്പള ബില്ലും തടവുകാരെക്കുറിച്ചുള്ള കോടതി രേഖകളും നഷ്ടപ്പെട്ടതായും വിവരമുണ്ട്. കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടതിനെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ജയിലിലെ കമ്പ്യൂട്ടറുകളില്‍ ഫംഗസ് ബാധയാണ് ഉണ്ടായതെന്നാണ് ജയില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: