കൊച്ചി: എറണാകുളം ജില്ലയിലെ പോലീസ് ഉദ്യോസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ എറണാകുളം പോലീസ് ക്ലബിലൂടെ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും അധിക്ഷേപിച്ച് പോസ്റ്റുകള്‍ പങ്കുവെച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് എസ്. സാക്കറെ.
നിലവില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം അറിയില്ല. സമൂഹമാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സന്ദേശങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സാക്കറെ ജന്മഭൂമിയോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിന് മുകളിലായി എറണാകുളം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പാണ് എറണാകുളം പോലീസ് ക്ലബ്. സിപിഎം അനുഭാവികളും പ്രവര്‍ത്തകരുമായ സേനയിലെ അംഗങ്ങളാണ് ഗ്രൂപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ മറ്റ് സംഘപരിവാര്‍ നേതാക്കളെയും കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിക്കുന്ന സന്ദേശങ്ങളും ധാരാളം ഗ്രൂപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പങ്കുവെക്കുന്നുണ്ട്.
പോലീസ് സേനയില്‍ അച്ചടക്കം അനിവാര്യം: അഡ്വ. ജയശങ്കര്‍
കൊച്ചി: സാധാരണക്കാരനായ ഏതൊരു ഇന്ത്യക്കാരനും അഭിപ്രായം തുറന്ന് പറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും, അച്ചടക്കമുള്ള സേനകളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ടെന്ന് അഡ്വ. എ. ജയശങ്കര്‍. ജനങ്ങളെയും രാഷ്ട്രീയക്കാരെയും ഒരേപോലെ കണ്ട് പ്രവര്‍ത്തിക്കേണ്ട പോലീസ് രാഷ്ട്രീയ വേര്തിരിവുകള്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. സേനാംഗങ്ങള്‍ രാഷ്ട്രീയ വേര്തിരിവുകള്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ സേനയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: