കൊച്ചി: ടൂര്‍ണമെന്റിന് മുമ്പ് കോച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനമാണ് വിജയരഹസ്യമെന്ന് ക്യാപ്റ്റന്‍ രാഹുല്‍ വി. രാജ് പ്രതികരിച്ചു. നാടിന് വേണ്ടി കിരീടം നേടാനായത് ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമാണ്. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തിന്റെ മണ്ണിലെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കൂട്ടായ്മയുടെ വിജയമാണിത്. ടീം നേടിയത് മഹത്തായ വിജയമാണെന്നായിരുന്നു കോച്ച് സതീവന്‍ ബാലന്റെ പ്രതികരണം.
ടീം സെലക്ഷനിലുള്‍പ്പെടെ പൂര്‍ണ്ണസ്വാതന്ത്ര്യമാണ് കേരള ഫുട്ബോള്‍ അസോസിയേഷന് നല്‍കിയത്. ശക്തമായ എതിരാളികളെ മറികടന്ന് സെമിയിലെത്തിയപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഫൈനലില്‍ അവസാന നിമിഷം ബംഗാള്‍ ഗോള്‍ നേടിയത് ആശങ്ക യുളവാക്കി. സമ്മര്‍ദ്ദമില്ലാതെ ഷൂട്ടൗട്ടിനെ നേരിടാന്‍ കളിക്കാരോട് നിര്ദ്ദേശിക്കുകയായുന്നു. അത് ഭംഗിയായി നിര്‍വഹിച്ചതോടെ വിജയം കൈപ്പിടിയിലാവുകയായിരുന്നുവെന്നും കോച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: