ന്യൂദല്‍ഹി: വ്യാജ വാര്‍ത്ത നല്കിയാല് മാദ്ധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കുമെന്ന വിവാദ വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പിൻവലിക്കൽ.
നേരത്തെ വ്യാജ വാര്‍ത്ത നല്കുന്ന മാധ്യമ പ്രാവര്‍ത്തകരുടെ അക്രഡിറ്റേഷന് സ്ഥിരമായി റദ്ദാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് നിയമാവലി ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്
വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തെന്ന് തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക് അക്രഡിറ്റേഷന് റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ സ്ഥിരമായും അക്രഡിറ്റേഷന് റദ്ദാക്കുമെന്നാണ് വാര്‍ത്താ വിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: