ന്യൂദല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിവാദ വിധിക്ക് സ്റ്റേയില്ല. വിവാദ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തള്ളി. കേസ് പരിഗണിക്കുന്നത് 10 ദിവസത്തേക്ക് നീട്ടിവെച്ചു.
അതേസമയം, പട്ടികജാതി, പട്ടികവര്‍ഗ നിയമം സംബന്ധിച്ച് രേഖാമൂലം നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി രാജ്യത്തെ എല്ലാ പാര്‍ട്ടികളോടും ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനകം നിലപാട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസ് ഏപ്രില്‍ 13ന് വീണ്ടും പരിഗണിക്കും.
വിഷയം ക്രമസമാധാന പ്രശ്നമായിരിക്കുകയാണെന്നും ഒമ്പതു പേരുടെ മരണത്തിനും അക്രമ സംഭവങ്ങള്‍ക്കും ഇത് ഇടയാക്കിയിട്ടുണ്ടെന്നും അതിനാല്‍ അടിയന്തര പ്രാധാന്യത്തോടെ കേസ് കേള്‍ക്കണമെന്നും രാവിലെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് കേസ് ഇന്നു തന്നെ പരിഗണിച്ചത്. കേസ് വിശാല ബെഞ്ചിന് വിടണമോ എന്ന കാര്യം അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിക്കണം. തുറന്ന കോടതിയില്‍ തന്നെ കേസ് കേള്‍ക്കാമെന്നും ജസ്റ്റിസ് എ.കെ ഗോയല്‍ വ്യക്തമാക്കിയിരുന്നു.
കേസ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി-വര്‍ഗ സംഘടനകളുടെ അഖിലേന്ത്യ കോണ്‍ഫെഡറേഷനും കോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: