ന്യൂദല്‍ഹി: ദളിത് വിഭാഗങ്ങളുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് . പട്ടികജാതി-വര്‍ഗ നിയമം ഭേദഗതി ചെയ്യണമെന്ന വിധിക്കെതിരെ രാജ്യത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അക്രമാസക്തമായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി കേന്ദ്രസര്‍ക്കാരിന്റെ നയം ലോകസഭയില്‍ വ്യക്തമാക്കിയത്.
ഭാരത്ബന്ദ് അക്രമാസക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചേര്‍ന്ന സഭയുടെ ശൂന്യവേളയും വലിയതോതിലുള്ള ബഹളത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഭാരത്ബന്ദിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ആറു പേര് മധ്യപ്രദേശിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവടങ്ങളില്‍ ഒരാള്‍ വീതവും കൊല്ലപ്പെട്ടിരുന്നു.
പട്ടികജാതി-വര്‍ഗ നിയമത്തില്‍ യാതൊരു മാറ്റവും സര്‍ക്കാര്‍ വരുത്തിയിട്ടില്ല. നിയമം ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഭേദഗതി ചെയ്യുന്നതിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പരന്നതാണ് ഭാരത് ബന്ദിനും, ബന്ദ് അക്രമാസക്തമാകാനും ഇടയായത്. ഭേദഗതിയെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ തീര്‍ത്തും തെറ്റും അടിസ്ഥാനരഹിതവുമാണെന്നും അദ്ദേഹം ലോകസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: