ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കു പകരം മുളയില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കാന്‍ വന്‍പദ്ധതി ഒരുങ്ങുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ഹരിത ഇന്ധനം ഉപയോഗത്തിലാകും. ഇത് ഇന്ത്യക്ക് വലിയ നേട്ടമാകും. ഇവ പെട്രോളില്‍ ചേര്‍ത്താണ് മലിനീകരണം കുറയ്ക്കുന്നത്.
മുളയില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കാനുള്ള പതിമൂവായിരം കോടി രൂപയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ആസാമിലെ നുമാലിഗഡ് റിഫൈനറിയും ഫിനിഷ് കമ്പനി ചെംപോളിസ് ഒവൈ തമ്മിലാണ് കരാറായത്. പ്രതിവര്‍ഷം 60 കോടി ലിറ്റര്‍ എഥനോള്‍ പ്രതിവര്‍ഷം ഉണ്ടാക്കാനാണ് പദ്ധതി. എട്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ത്യയിലുല്പ്പാദിപ്പിക്കുന്ന മുളയുടെ മൂന്നില്‍ രണ്ടും ലഭിക്കുന്നത്. വേണ്ടത്ര എഥനോള്‍ ഇതില്‍ നിന്ന് നമുക്കുണ്ടാക്കാം. നുമാലിഗഡ് റിഫൈനറി എംഡി എസ്കെ ബറുവ പറഞ്ഞു.
ഇന്ത്യയുടെ പെട്രോള്‍, ഡീസല്‍ ഉപഭോഗം നമ്മെ അമ്പരിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ വരുമാനത്തിന്റെ വലിയൊരുഭാഗം ഇവയുടെ ഇറക്കുമതിക്ക് വേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവയില്‍ വന്‍തോതില്‍ എഥനോള്‍ ചേര്‍ക്കുകയാണ് ചെലവ് കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും ഉള്ള വഴി. ഇതിനാലാണ് കേന്ദ്രം പുതിയ വഴി തേടുന്നത്.
2022 ഓടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി പത്തു ശതമാനം കുറയ്ക്കുമെന്നാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാലാണ് ജൈവ ഇന്ധനം വികസിപ്പിക്കാനുള്ള തീവ്രശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: