പാലാ: അരുണിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് അറസ്റ്റിലായ സുഹൃത്ത് അനൂപ് ബോസിന്റെയും സുരേഷ് തങ്കപ്പന്റെയും ഇടപാടുകളും പോലീസ് അന്വേഷിക്കുന്നു. അരുണിനും മാതാവിനും ഒളിവില്‍ പോകാന്‍ സഹായിച്ചതും പുതിയ സിംകാര്‍ഡ് എടുത്ത് നല്കിയതും അനൂപാണ്. കൂടാതെ സിഡിഎമ്മുകളില്‍ നടത്തിയ ക്യാമറാ പരിശോധനയില്‍ അനൂപ് പലപ്പോഴായി പണം നിക്ഷേപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ അനൂപാണ് മറിയാമ്മയേയും അരുണിനെയും എല്ലാ സ്ഥലത്തും എത്തിച്ചിരുന്നത്. അരക്കിലോമീറ്റര്‍ ദൂരമില്ലാത്ത ബാങ്കില്‍ പോലും ഓട്ടോയിലാണ് പോയിരുന്നത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനും ഒളിച്ചുതാമസിക്കുന്നതിനും സൗകര്യം ചെയ്തു കൊടുക്കുന്നതിനുമായി സുരേഷിനെ പരിചയപ്പെടുത്തുന്നതും അനൂപാണ്.
സുരേഷ് നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് ആലപ്പുഴ, അയര്‍ക്കുന്നം സ്റ്റേഷനുകളില്‍ ഇയ്യാള്‍ക്കെതിരെ കേസുണ്ട്. എംബിഎ അഡ്മിഷന് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തിരുവനന്തപുരം ഭാഗത്തും ഇയ്യാള്‍ക്കെതിരെ പരാതിയുണ്ടത്രേ.
മുന്‍കൂര്‍ ജാമ്യത്തിനായി അനൂപ് വശം പ്രതികളില്‍ നിന്ന് ഇയ്യാള് 1,30000 രൂപ വാങ്ങിയിരുന്നു. ഇതില്‍ ഒരുലക്ഷം രൂപയും ഇയ്യാള് തട്ടിയതായാണ് പോലീസ് ഭാഷ്യം. ഇയാള്‍ കൊടുത്ത ഉറപ്പിലാണ് പ്രതികള്‍ എറണാകുളത്തേക്ക് മടങ്ങിയത്. അനൂപില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച നമ്പരിലും നിരന്തരം പോലീസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് സൂചന ലഭിച്ചതോടെ അരുണ്‍ തിരുവനന്തപുരത്തേക്ക് മുങ്ങുകയായിരുന്നു. പിറ്റേന്നാണ് മാതാവ് മറിയാമ്മയെ ബാങ്കില്‍ നിന്നും കാണാതാവുന്നത്. ഇവര്‍ എറണാകുളത്ത് മകളുടെ പഠനത്തിനായി എടുത്തുകൊടുത്ത ഫ്ളാറ്റില്‍ എത്തുകയായിരുന്നു. പിന്നീട് അരുണും മാതാവും മകളും കൂടി വേളാങ്കണ്ണിക്ക് പോയി. മൂന്ന് ദിവസം അവിടെ താമസിച്ചു. പിന്നീട് പോണ്ടിച്ചേരിയില്‍ 5 ദിവസവും ചെന്നൈലും താമസിച്ചു. ഇതിനിടെ നാട്ടില്‍ ജാമ്യം ശരിയാക്കി നല്‍കാമെന്ന ഉറപ്പിലാണ് ഇരുവരും നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: