മുണ്ടക്കയം: വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതിയെ പൊലീസ് പിടികൂടി. മുക്കൂട്ടുതറയില്‍ പതിനാറുകാരിയെ കാണാതായ സംഭവത്തില്‍ പനക്കച്ചിറ സ്വദേശിയായ യുവാവ് കുറ്റക്കാരനെന്നും പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയതാണന്നും കാട്ടിയാണ് വേലനിലം സ്വദേശിയും ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍ താമസക്കാരിയുമായ യുവതി പ്രചരണം നല്‍കിയത്. പോസ്റ്റില്‍ യുവാവിന്റേയും പനക്കച്ചിറ സ്വദേശിയായ യുവതിയുടെയും ഫോട്ടോയും ചേര്‍ത്തിരുന്നു. ഇത് ഒരാഴ്ചമുമ്പ് വ്യാപകമായി പ്രചരിക്കുകയും യുവാവിനെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പോസ്റ്റിട്ട വേലനിലം സ്വദേശിയായ യുവതി മുണ്ടക്കയം ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ എത്തിയത്. ഇതറിഞ്ഞെത്തിയ യുവാവും പോസ്റ്റില്‍ ചിത്രം വന്ന യുവതിയും വീട്ടുകാരും സ്ഥലത്തെത്തുകയും ഇവരുമായി വാക്കേറ്റവും അടിപിടിയും ഉണ്ടാകുകയായിരുന്നു.
യാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നു പൊലീസെത്തി വേലനിലം സ്വദേശിയായ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: