തലശ്ശേരി: തിരുവങ്ങാട് കീഴന്തി മുക്കിലെ വലിയ മാടാവില്‍ യു.പി.സ്കൂകൂളില്‍ നിരന്തരം മോഷണം നടത്തി മുങ്ങുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായി. ജൂബിലി റോഡിലെ അണിയാം കൊല്ലത്ത് സിദ്ദിഖാണ് (45) പിടിയിലായത്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് രാത്രിയില്‍ സ്കൂള്‍ ഓഫീസിന്റെ പുട്ട് തകര്‍ത്ത് അകത്ത് കയറിയ സിദ്ദിഖ് നാല് കമ്പ്യൂട്ടുകളും വിദ്യാര്‍ത്ഥികളുടെ കാരുണ്യ സഞ്ചയിക നിധിയില്‍ നിന്നുള്ള 5000 രൂപയുമാണ് മോഷ്ടിച്ചത്. മറ്റൊരു കേസിലാണ് കൊയിലാണ്ടി പോലിസ് സിദ്ധിക്കിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തലശ്ശേരിയിലെ മോഷണക്കേസിലും പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. വലിയ മാടാവില്‍ സ്കൂളില്‍ നിന്നും കമ്പ്യൂട്ടര്‍ മോഷണം പോയത് സംബന്ധിച്ച് നടത്തിയ വിരലടയാള പരിശോധനയില്‍ പ്രതിയെപ്പറ്റി പോലീസിന് സൂചന ലഭിച്ചിരുന്നു. ഒട്ടേറെ മോഷണ കേസില്‍ പ്രതിയായ സിദ്ധീഖ് കോടതി ശിക്ഷിച്ചതിനാല്‍ മൂന്നാഴ്ച മുമ്പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും കവര്‍ച്ച നടത്തിയത്. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. തലശ്ശേരി എസ്.ഐ.അനില്‍, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന് തുടങ്ങിയവരാണ് കേസന്വേഷണം നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: