കണ്ണൂര്‍: ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള 36 കടമുറികള്‍ ഒഴിഞ്ഞുപോകണമെന്ന പട്ടാളത്തിന്റെ അന്ത്യശാസനത്തിനെതിരെ കന്റോണ്മെന്റിലേക്ക് വ്യാപാരികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസുകാര്‍ ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. മാര്‍ച്ചിനിടയില്‍ സ്ഥലത്തെത്തിയ കന്റോണ്‍മെന്റ് സിഇഒ വിനോദ് വിഘ്നേശ്വരനെ വ്യാപാരികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സിഇഒയെ തടഞ്ഞ വ്യാപാരികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നതിനിടെ പോലീസും വ്യാപാരികളും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ഷമറുദ്ദിന്, എം.പി.റയീസ്, സിറ്റി എഎസ്ഐ രാജേന്ദ്രന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11 മണിയോെടയാണ് കന്റോണ്‍മെന്റ് പരിസരത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ കന്റോണ്മെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. വ്യാപാരികള്‍, അവരുടെ കുടുംബാംഗങ്ങള്‍, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: