കണ്ണൂര്‍: നിലവില്‍ 1820 രൂപയില്‍ എത്തിനില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ വില 12 രൂപയാക്കി ഏകീകരിക്കുവാന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ ഏക സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേര്‍സ് അസോസിയേഷന് തീരുമാനിച്ചു. കടുത്ത വേനല്‍ ആസന്നമായിരിക്കെ സാമൂഹിക ധാര്‍മികതയുടെ പേരിലും ജിഎസ്ടി വന്നതിന് ശേഷമുള്ള സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചുമാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ചെറുകിട വന്‍കിട ഭേദമില്ലാതെ ഏകീകൃത സ്വഭാവം ഉള്ളതാണ്. അതു കൊണ്ട് തന്നെ വലിയ വിലകൊടുത്ത് വാങ്ങുമ്പോള്‍ നല്ല ഗുണമേന്മയുള്ളത് ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് കുപ്പിവെള്ളത്തിന് 1820 രൂപ നല്‍കേണ്ടതില്ല. സംഘടനയില്‍ ഇല്ലാത്ത ഒറ്റപ്പെട്ട ചിലര്‍ കുപ്പിവെള്ളത്തിന് വന്‍തുക ഈടാക്കിയേക്കാം. ആയതിനാല്‍ ഉപഭോക്താക്കള്‍ 12 രൂപ കൊടുത്ത് മാത്രമെ കുപ്പിവെള്ളം വാങ്ങേണ്ടതുള്ളുവെന്നും ഭാരവാഹികള്‍ പറഞ്ഞു. ബി ഐ എസിന്റെ നിബന്ധനകള്‍ പ്രകാരം മാത്രമെ ഏതൊരു പാക്കേജ്ഡ് കുടിവെള്ളവും നിര്‍മിച്ച് വില്‍പ്പന നടത്തുവാന്‍ സാധിക്കുകയുള്ളു. വാര്‍ത്താസമ്മേളനത്തില്‍ പി.പി. താജുദ്ദീന്, എം.പി അബ്ദുള്‍ അസീസ്, ഹിലാല്‍ മേത്തര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: