ബാലുശ്ശേരി (കോഴിക്കോട്): ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓഫീസില്‍ പ്രവേശിക്കുന്നതിന് സിപിഎം ഭരണസമിതി അംഗങ്ങളുടെ വിലക്ക്. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുമേഷിനെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സിപിഎം ഭരണസമിതി അംഗങ്ങള്‍ ഇന്നലെ രാവിലെ ഓഫീസിനു മുന്നില്‍ തടഞ്ഞത്.
ഓഫീസില്‍ പ്രവേശിക്കാന്‍ സഹായം തേടി പോലീസിനേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വരാന്തയില്‍ നിന്നാണ് സെക്രട്ടറി ഇന്നലെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചത്.
സര്‍വ്വീസ് സംഘടനയിലൊന്നും ഉള്‍പ്പെടാത്ത സുമേഷ് 2017 നവംബര്‍ പതിനാലിനാണ് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതാണ് സിപിഎം ഭരണസമിതി അംഗങ്ങളെ ചൊടിപ്പിച്ചത്. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയറുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ പൊതുമരാമത്ത്് പണികളില്‍ അഴിമതിക്ക് മൂക്കുകയര്‍ വീണു.
ഫെബ്രുവരി 12ന് സിപിഎം ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ മുപ്പതോളം സിപിഎമ്മുകാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ബാലുശ്ശേരി സി.ഐക്കും കോഴിക്കോട് റൂറല്‍ എസ്പി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതിനല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അവധിയില്‍ പ്രവേശിച്ച സുമേഷ് കഴിഞ്ഞ മാര്‍ച്ച്്് 31 ന്്് ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോഴും സിപിഎം ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. അന്ന് നല്കിയ പരാതിക്കും ഫലമുണ്ടായില്ല.
സുമേഷിനെ തടയുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിന്റെ ഫോണ്‍ സ്ഥലത്തുണ്ടായിരുന്ന ബാലുശ്ശേരി സിഐ കെ. സുഷീര്‍ പിടിച്ചെടുത്ത് ദൃശ്യങ്ങള്‍ മായ്ച്ച് കളഞ്ഞെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്് പ്രസിഡണ്ടിന്റെ സാന്നിധ്യത്തില്‍ എട്ടാം വാര്‍ഡ് അംഗം സുജിത്തും മറ്റ്്് വനിതാ അംഗങ്ങളും ചേര്‍ന്നാണ് തടഞ്ഞത്.
ചിത്രം പകര്‍ത്തിയ ജന്മഭൂമി ലേഖകന്‍ ടി.കെ. ബിജീഷ്കുമാറിനെതിരെ ഗ്രാമപഞ്ചായത്ത് അംഗം ഹമീദ് ഭീഷണി മുഴക്കി.
ചെങ്ങോട് മലയെ തകര്‍ക്കാനുള്ള മാഫിയ നീക്കത്തിനെതിരെ ജനങ്ങളുടെ പക്ഷത്ത്് നിന്നും ശക്തമായ ഇടപെടല്‍ നടത്തിയ സുമേഷിനെ സ്ഥലം മാറ്റുമെന്നായിരുന്നു ഭീഷണി. ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സെക്രട്ടറിയെ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: