ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര് അംബേദ്കറിന് ബിജെപി സര്‍ക്കാര്‍ നല്കിയതുപോലെ ബഹുമാനം മറ്റൊരു സര്‍ക്കാറും നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അംബേദ്കര്‍ തെളിച്ച പാതയിലൂടെയാണ് ഞങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അംബേദ്ക്കറുടെ തത്വം ഒരുമയും സഹവര്‍ത്തിത്വവുമായിരുന്നു. പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. അംബേദ്ക്കറുടെ സംഭാവനകളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പാര്‍ട്ടികളെ കടന്നാക്രമിച്ച മോദി തന്റെ സര്‍ക്കാര്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം എപ്പോഴും നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്റെ പേരിലുള്ളപദ്ധതികളെല്ലാം കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ യത്നിച്ചിട്ടുമുണ്ട്.
അംബേദ്കറിന്റെ ജീവിതവുമായി ബന്ധമുള്ള പ്രധാനകേന്ദ്രങ്ങളെ അടയാളപ്പെടുത്തിയത് അടല്‍ ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാറാണ്. വാജ്പേയിയാണ് അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രമെന്ന ആശയം മുന്നോട്ടുവച്ചത്. തന്റെ സര്‍ക്കാരാണ് അത് പൂര്‍ത്തിയാക്കിയത്. മോദി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിക്ക് വളരെ അഭിമാനത്തോടെയാണ് സര്‍ക്കാര്‍ പ്രണാമം അര്‍പ്പിക്കുന്നതെന്നും മോദി പറഞ്ഞു.
അംബേദ്ക്കര്‍ മരണമടഞ്ഞ 26 ആലിപ്പൂര്‍ റോഡ് ഹൗസ് അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനമായ 13ന് സ്മാരകമാക്കി രാജ്യത്തിന് സമര്‍പ്പിക്കും – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: