ഗുവാഹത്തി: വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ സംസ്ഥാന സര്‍ക്കാരുമായി മിസോറാം ഹമര്‍ പീപ്പിള്‍സ് കണ്വന്ഷന് (ഡമോക്രാറ്റിക്ക്) ഒപ്പു വെച്ചു. ചീഫ് സെക്രട്ടറി അരവിന്ദ് റേയും സംഘടനാ പ്രഡിഡന്റ് എച്ച് ഹൊസന്ബര്ഗ്ഗും ഉടമ്പടിയില്‍ ഒപ്പു വച്ചു.
അടുത്ത് തന്നെ സംസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ അത്യാധുനിക അയുധങ്ങള്‍ സംഘടന താഴെ വയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ക്രിമിനല്‍ കേസിലുള്‍പ്പെട്ട സംഘടനകളിലുള്ള എല്ലാവര്ക്കും പൊതുമാപ്പ് നല്‍ക്കാനും ഇവര്‍ക്ക് പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ ഗോത്രസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ, സാംസ്ക്കാരിക വികസനം ലക്ഷ്യ വച്ച് 1994ല്‍ രൂപീകരിച്ച സിന്‍ലങ് ഹില്‍സ് ഡവലപ്പ്മെന്റ് കൗണ്‍സില്‍ പുനര്‍നാമകരണം ചെയ്യുന്നതിനും തീരുമാനമായി. സിന്‍ലങ് ഹില്‍സ് കൗണ്ടസിലെന്നായിരിക്കും പുതിയ പേര്.
മിസോറാം, മണിപ്പൂര്‍, തെക്കന്‍ ആസം എന്നിവടങ്ങളിലായാണ് ഹമര്‍ ഗോത്രസമൂഹം വസിക്കുന്നത്. മിസോ സമാധാന ഉടമ്പടി ഹമറിലെ ആദിവാസിജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1986ലാണ് സംഘടന ആരംഭിക്കുന്നത്. 94ല്‍ മിസോറാം സര്‍ക്കാരുമായി ഒപ്പുവച്ച കരാറിനെ തുടര്‍ന്ന് സംഘടന ആയുധം താഴെ വച്ചിരുന്നു.
കരാര്‍ നടപ്പാക്കുന്നതിലെ വീഴ്ചയെ തുടര്‍ന്ന് ഹമര്‍ പീപ്പിള്‍സ് കണ്വന്ഷന്(ഡമോക്രാറ്റിക്ക്) എന്ന പേരില്‍ വീണ്ടും സംഘടന തുടങ്ങുകയായിരുന്നു. തുടര്‍ന്ന് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക സ്വയംഭരണാധികാരമുള്ള ജില്ലാ കൗണ്‍സില്‍ വേണമെന്ന ആവശ്യം സംഘടന ഉന്നയിച്ചു.
തെക്കന്‍ മണിപ്പൂര്‍, വടക്കന്‍ മിസോറാം തെക്കന്‍ ആസം എന്നീ പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: