റാഞ്ചി: ഢാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയിലെ സെരേന്ഡാഗ് വനത്തില്‍ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ചു മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റുകള്‍ സംഘം ചേര്‍ന്നതായി വിവരം ലഭിച്ചതോടെ സിആര്‍പിഎഫും പോലീസും ചേര്‍ന്നുള്ള സംയുക്തസംഘം മേഖല വളഞ്ഞ് അവരെ ആക്രമിക്കുകയായിരുന്നു.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണ് ചെയ്തത്. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ വധിച്ചു. ഇവരുടെ മൃതദേഹങ്ങളും അഞ്ച് റൈഫിളുകളും ലഭിച്ചതായി എസ്പി പറഞ്ഞു. വനമേഖലയില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ വിപുലമായ തെരച്ചില്‍ ആരംഭിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: