പൂച്ചാക്കല്‍: കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച ജലസംഭരണി ഏത് നിമിഷവും നിലംപൊത്താറായ സ്ഥിതിയില്‍. അപകടഭീതിയില്‍ നാട്ടുകാര്‍. മാക്കേകവലയിലെ ജപ്പാന് കുടിവെള്ള പ്ലാന്റിന് എതിര്‍വശത്തുള്ള സംഭരണിയാണ് അപകടാവസ്ഥയിലായത്.
തൈക്കാട്ടുശേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന്റെ സമീപത്താണ് സംഭരണി സ്ഥിതിചെയ്യുന്നത്. തൂണുകളുടെ കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ ദ്രവിച്ച് പുറത്തേക്ക് തള്ളി നില്‍ക്കുകയാണ്.
നിലംപൊത്താറായ ടാങ്കിന് സമീപത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം പണിയുന്നത് അപകടകരമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെ ഇരുപതു സെന്റ് സ്ഥലമാണ് പഞ്ചായത്തിനുള്ളത്.
ജലസംഭരണി നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാട്ടര്‍ അതോറിറ്റിക്ക് സ്ഥലം കൈമാറിയിരുന്നു. പിന്നീട് ജപ്പാന് കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റ് മാക്കേകവലയില്‍ നിര്‍മിച്ചതോടെ പഴയ ജലസംഭരണി ഉപയോഗ യോഗ്യമല്ലാതെയായി.
ഇവിടം പിന്നീട് പ്ലാസ്റ്റിക് മാലിന്യം സംഭരണ കേന്ദ്രത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: