ന്യൂദല്‍ഹി: ദളിത് പ്രക്ഷോഭത്തിന്റെ മറവില്‍ പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടതിനു പിന്നില്‍ വലിയ ഗൂഢാലോചനയും കള്ളക്കളികളും നടന്നിട്ടുണ്ട് എന്നതിന് കൃത്യമായ തെളിവുമായി സാമൂഹ്യ മാധ്യമങ്ങള്‍. മോദി സര്‍ക്കാരിനെതിരെ വലിയ നീക്കമാണ് നടക്കുന്നതെന്ന് തെളിയിക്കുന്നതാണ് ഇത്.
മുന്‍പ് പദ്മാവത് സിനിമക്കെതിരെ കര്ണ്ണിസേനയെന്ന പേരില്‍ പല സംഘങ്ങള്‍ പലയിടങ്ങളിലും അക്രമം അഴിച്ചുവിട്ടിരുന്നു. ആ അക്രമങ്ങളില്‍ വാളേന്തി, കാവിനെറ്റിക്കെട്ടുമായി നിറഞ്ഞ അതേ യുവാവ് ഇക്കുറി ദളിത് സമരത്തില്‍ നീലനെറ്റിക്കെട്ടുമായി നില്ക്കുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ കൂലിക്ക് ആളെ നിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വ്യക്തമായി.
സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വൈറലായതോടെ രണ്ടു പ്രക്ഷോഭങ്ങളുടെയും സത്യസന്ധതയെ ചോദ്യം ചെയ്ത് ജനങ്ങള്‍ പ്രതികരിക്കുകയാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തട്ടിക്കൂട്ടിയ സമരങ്ങളാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു,.
പ്രതികരിക്കാൻ ഇവിടെ എഴുതുക: