എടത്വ: നൂറ് മീറ്ററിനുള്ളില്‍ രണ്ട് ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതിനെതിരെ പഞ്ചായത്ത് അംഗം. പഞ്ചായത്ത് അംഗത്തിനെതിരെ പ്രസിഡന്റും ഭരണസമിതിയും. എംപി ഫണ്ടില്‍ നിന്ന് നീരേറ്റുപുറം ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റാണ് വിവാദത്തിലായത്. പഞ്ചായത്ത് ഭരണസമിതി നിര്‍ദ്ദേശിച്ച സ്ഥലത്ത് അല്ലാതെ ചില വ്യക്തികളുടെ താല്പര്യത്തിനുസരിച്ചാണ് ഇത് സ്ഥാപിച്ചെന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് പനവേലിയാണ് രംഗത്ത് എത്തിയത്. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമാണ് അംഗം ഉന്നയിക്കുന്നതെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരനും ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലെ മറ്റ് അംഗങ്ങളും പറയുന്നത്. തീര്‍ത്ഥാടനകേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തില്‍ അനേകായിരങ്ങളാണ് തീര്‍ത്ഥാടനത്തിനായി എത്തുന്നത്. ഇവരുടെ സൗകര്യാര്‍ത്ഥം കൂടി കണക്കിലെടുത്താണ് പിഡബ്ളുഡി റോഡരികില്‍ ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2017 മാര്‍ച്ച് 20 ന് പ്രകാശ് പനവേലി കൂടി പങ്കെടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ അഞ്ചാം തീരുമാന പ്രകാരം ഈ സ്ഥലത്ത് ലൈറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കൂടാതെ പഞ്ചായത്തിന്റെ പ്രധാന സ്ഥലങ്ങളായ ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ പള്ളിക്ക് സമീപം, പനയന്നൂര്‍കാവ് ക്ഷേത്ര ജംഗ്ഷനിലും ഹൈമാക്സ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും അതിനുള്ള നടപടി ക്രമങ്ങളും നടന്ന് വരുകയാണെന്നും പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: