കുറവിലങ്ങാട്: കോട്ടയം ജില്ലാകൃഷി തോട്ടത്തിലെ അനധികൃത മരം മുറിക്കല്‍ പരിശോധിക്കാന്‍ ജില്ലാപഞ്ചായത്ത് ചുമതപെടുത്തിയ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ തെളിവെടുപ്പ് നടത്തി.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിതയുടെ നേതൃത്വത്തില്‍ മറ്റ് ഉദ്യോഗസ്ഥരും തെളിവെടുപ്പിന് എത്തിയിരുന്നു. ഉടന്‍തന്നെ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍തന്നെ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി അറിയിച്ചു.
ഉദ്യോഗസ്ഥര്‍ മൂലം വീഴ്ചസംഭവിച്ചാല്‍ അവര്‍ക്കെതിരെയും കരാറുകാരന്റെ ഭാഗത്താണ് വീഴ്ചയെങ്കില്‍ കരാറുകരനെതിരെയും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ കൃഷി തോട്ടത്തിലെ കോഴാ പറയാനി മലയാണ് കൃഷിചെയ്യാന്‍ എന്ന പേരില്‍ വെട്ടിനിരത്തിയത്. പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ രഹസ്യസന്ദര്‍ശനം നടത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിച്ചു. മരം മുറിക്കലുമായി ബന്ധപ്പെട്ട് പരാതിനല്‍കിയവരെ അറിയിക്കാതെയാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഫാം സന്ദര്‍ശനം നടത്തിയതെന്നും ആരോപണം ഉയര്‍ന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് മറ്റ് സമര പരിപാടികള്‍ നടത്തുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എ. ഹരികൃഷ്ണന്, സി.എം. പവിത്രന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: