ഏറ്റുമാനൂര്‍: ദേവസ്വത്തിന് അന്യാധീനപ്പെട്ട ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള 47സെന്റ ്ഭൂമി തിരിച്ചുപിടിക്കുമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഉറപ്പ് പാഴ്വാക്കായി. ഭൂമി വിട്ട്നല്കണമെന്ന ആവശ്യം റവന്യു വകുപ്പ് തള്ളി.
ഏറ്റുമാനൂരില്‍ നടന്നശബരിമല അവലോകന യോഗത്തിലാണ് ക്ഷേത്രം ഭൂമി തിരിച്ച പിടിക്കാന്‍ നടപടി സ്വീകരിക്കാമെന്ന മന്ത്രി ഉറപ്പ് നല്‍കിയത്.
സത്രം എന്നറിയപ്പെടുന്ന 47സെന്റ് ഭൂമിയില്‍ വോട്ടിങ്.മെഷീന് സൂക്ഷിക്കുന്ന ഗോഡൗണാണ്് ഇപ്പോള്‍പ്രവര്‍ത്തിക്കുന്നത്. ഏറ്റുമാനൂര്‍ താലൂക്കയായിരുന്ന സമയത്ത് വിശിഷ്ട വ്യക്തികള്‍ക്കു താമസിക്കുന്നതിനാണ് നാലുകെട്ടോടുകൂടിയ ഈ കെട്ടിടം ഉപയോഗിച്ചത്. ക്ഷേത്രം വകയായിരുന്ന ഭൂമി 1951ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച ശേഷമാണ് റവന്യൂ വകുപ്പിന്റെ കൈവശമായി തീര്‍ന്നത്.
ആദ്യം കോട്ടയം-ഇടുക്കി ജില്ലകളിലേക്കുള്ള ബാലറ്റു പെട്ടികള്‍ സൂക്ഷിക്കുന്ന കെട്ടിടമായിരുന്നു. പിന്നീടാണ് കോട്ടയം ജില്ലയിലെ വോട്ടിങ് മെഷീന് സൂക്ഷിക്കുന്ന കെട്ടിടമായത്. പോലീസ് സംരക്ഷണയിലാണ് ഈ കെട്ടിടം. ഭൂമി വിട്ട് കൊടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്ഷേത്രഭൂമി വീണ്ടെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ഭക്തജന സംഘടനകള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: