തിരുവനന്തപുരം: സത്യത്തെ നഗ്നതയായും മിഥ്യയെ അശ്ലീലമായും കാണാനാണ് തനിക്ക് ഇഷ്ടമെന്ന് ശില്‍പ്പി കാനായി കുഞ്ഞിരാമന്. കാനായിയുടെ എണ്‍പതാം പിറന്നാളിനോടും യക്ഷി ശില്പത്തിന്റെ അന്‍പതാം വാര്ഷികത്തോടും അനുബന്ധിച്ച് കലാ ട്രസ്റ്റും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിന്റെ സമാപനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാനായിയെയും അദ്ദേഹത്തിന്റെ കലയേയും ക്യാമറയില്‍ പകര്‍ത്തി പ്രദര്‍ശനം ഒരുക്കിയ ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറിനെ മുഖ്യമന്ത്രി ആദരിച്ചു.
മുല്ലക്കര രത്നാകരന് എംഎല്‍എ അധ്യക്ഷനായിരുന്നു. എ. സമ്പത്ത് എംപി, മേയര്‍ വി.കെ പ്രശാന്ത്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സംവിധായകന് പ്രമോദ് പയ്യന്നൂര്‍ ,സംഘാടക സമിതി ജനറല്‍ സെക്രട്ടറി അഭിരാം കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ചിത്രകാരന് അഡ്വ. ജിതേഷ് ‘കാനായിക്ക് വരവന്ദനം’ എന്ന ചിത്രകലാപരിപാടി നടത്തി. നര്‍ത്തകി ഡോ. രാജശ്രീവാര്യര്‍ ഭരതനാട്യക്കച്ചേരിയും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: