സിഡ്നി: 9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന സുക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഫേസ്ബുക്കിനെതിരെ ഫേസ്ബുക്കിനെതിരെ ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന സ്വകാര്യതാ നിയമം ഫെയ്സ്ബുക്ക് ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
ഓസ്ട്രേലിയയിലെ പ്രൈവസി കമ്മിഷണര്‍ ഏഞ്ചലീന്‍ ഫോക് ആണ് ഇക്കാര്യം അറിയിച്ചത്. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കക്ക് അനധികൃതമായി വിവരങ്ങള്‍ പങ്കുവെച്ചെന്നാണ് ഫേസ്ബുക്കിനെതിരായ ആരോപണം.
2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ഉപയോക്താക്കളുടെ വിവരം ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക (സിഎ) എന്ന കമ്പനിക്കു വിറ്റതായി കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ യുഎസ് പ്രതിനിധിസഭാ സമിതിക്കു മുന്‍പാകെ ഏപ്രില്‍ 11നു സക്കര്‍ബര്‍ഗ് ഹാജരാകാനിരിക്കെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: