ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരേ മാനനഷ്ടക്കേസിലെ ക്രിമിനല്‍ വിചാരണ തടയണമെന്ന ആവശ്യം കോടതി തള്ളി. 2012-ല്‍ കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ സഹായി കേജ്രിവാളിനെതിരേ നല്കിയ കേസിലാണ് വിധി. ദല്‍ഹി ഹൈക്കോടതി ജസ്റ്റീസ് എ.കെ. പഥകാണ് കേജ്രിവാളിന്റെ ഹര്‍ജി തള്ളിയത്.
ഇത്തരം കേസുകളില്‍ ഫയല്‍ചെയ്ത് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ കേജ്രിവാള് ഒരു ടെലിവിഷന്‍ പരിപാടിയില്‍ ദീക്ഷിതിനെ അധിക്ഷേപിച്ചു. ഇതിനെതിരേയായിരുന്നു പരാതി.
തുടര്‍ന്ന് 2013 ജനുവരിയില്‍ കോടതി കേജ്രിവാൡന് സമന്‍സ് അയച്ചെങ്കിലും ഹാജരായില്ല. ആ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേജ്രി ഹര്‍ജി നല്‍കിയത്. ജൂലൈ 11 ലേക്ക് കേസ് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: