ജോധ്പുർ: രാജസ്ഥാനിൽ അംബേദ്കറുടെ പ്രതിമ തകർത്തു. രാജസ്ഥാനിലെ അക്രോൾ പ്രദേശത്ത് ബുധനാഴ്ച രാത്രിയോടെയാണ് അക്രമികൾ അംബേദ്കറുടെ പ്രതിക തകർത്തത്. പ്രതിമയുടെ തലയും ഉടൽഭാഗവും തകർക്കപ്പെട്ട നിലയിലായിരുന്നു. തകർത്തവരെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ മഹാത്മഗാന്ധിയുടെ പ്രതിമ മൂന്ന് പേർ തകർത്തിരുന്നു. ജില്ലയിലെ നത്ദ്വാര പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലുള്ള ഹൂളിമാംഗ്ര കോളനിയിൽ സ്ഥിതി ചെയ്തിരുന്ന ഗാന്ധിപ്രതിമയാണ് തിങ്കളാഴ്ച അക്രമികൾ തകർത്തത്. കുൽദീപ് വാല്മീകി, അരവിന്ദ് വാല്മീകി, അങ്കിത് ഗെലോട്ട് എന്നിവരാണ് ഗാന്ധിയുടെ പ്രതിമ തകർത്തത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ക്യാമറയിൽ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.
പിടിയിലായ മൂവരും കോളേജ് വിദ്യാർത്ഥികളാണ്. പ്രതിമ തകർത്തതിനു ശേഷം പ്രദേശത്തെ ഒരു പ്രത്യേക വിഭാഗത്തിന് മുകളിൽ കുറ്റം ആരോപിക്കാനാണിവർ മുതിർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: