കൊച്ചി: നടന് ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കയ്യേറി നിര്‍മ്മിച്ച മതില് പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരില്‍ നിര്‍മ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം പൊളിച്ച് നീക്കിയിരുന്നു.
ചെലവന്നൂര്‍ കായല്‍ അതിര്‍ത്തിയായി വരുന്ന രീതിയിലാണ് കൊച്ചുകടവന്ത്രയിലുള്ള ജയസൂര്യയുടെ ‘സ്വപ്നക്കൂട്’ എന്ന വീട്. വീടിന് പിന്നില്‍ ബോട്ടും മറ്റും അടുപ്പിക്കുന്നതിനായി കായലിലേക്ക് ഇറക്കി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ട്രക്ചറാണ് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത്.
ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പരാതിനല്‍കിയത്. വിഷയത്തിനെതിരെ തദ്ദേശ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അപ്പീല്‍ ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങളിലേക്ക് കോര്പ്പറേഷന് കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: