ഗോള്‍ഡ്കോസ്റ്റ്: ഭാരോദ്വഹനത്തില്‍ പുത്തന്‍ റെക്കോഡോടെ മീരാഭായ് ചാനും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണമെഡല്‍ സമ്മാനിച്ചു. വനിതകളുടെ 48 കിഗ്രാം വിഭാഗത്തില്‍ മൊത്തം 196 കിലോഗ്രാം ഉയര്‍ത്തിയാണ് ചാനു റൊക്കോഡിട്ടത്. 194 കിലോ ഗ്രാമിന്റെ റെക്കോഡാണ് തകര്‍ന്നത്. പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ് വെള്ളി മെഡല്‍ നേടി.
സ്നാച്ചില്‍ 86 കിലോഗ്രാം ഉയര്‍ത്തി റെക്കോഡ് സ്ഥാപിച്ച ചാനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 110 കിലോഗ്രാമും ഉയര്‍ത്തി പുത്തന്‍ റെക്കോഡ് ഏഴുതിചേര്ത്തു. 2010 ല്‍ ദല്‍ഹിയില്‍ അരങ്ങേറിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നൈജീരിയയുടെ അഗസ്റ്റീന നവോകോളോ സ്ഥാപിച്ച 175 കിലോ ഗ്രാമിന്റെ റെക്കോഡാണ് തകര്‍ന്നത്.
ആറു മിനിറ്റില്‍ ആറു ശ്രമങ്ങളിലാണ് ചാനു റെക്കോഡിട്ടത്. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ചാനുവിന്റെ രണ്ടാം മെഡലാണിത്. നാലു വര്‍ഷം മുമ്പ്് ഗ്ലാസ്ക്കോയില് ചാനു വെള്ളി മെഡല്‍ കരസ്ഥമാക്കി.
മൗറീഷ്യസിന്റെ മേരി റനൈവോസോവ 170 കിലോഗ്രാം ഉയര്‍ത്തി വെള്ളിയും ശ്രീലങ്കയുടെ ദിനുഷ ഗോമസ് 155 കിലോഗ്രാം ഉയര്‍ത്തി വെങ്കലവും നേടി. ചാനുവിന്റെ റെക്കോഡ് പ്രകടനത്തിന് മുമ്പ് പുരുഷന്മാരുടെ 56 കിഗ്രാം വിഭാഗത്തില്‍ ഗുരുരാജ വെള്ളി നേടി ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചു.
മൊത്തം 249 കിലോഗ്രാം പൊക്കിയെടുത്താണ് ഗുരുരാജ രണ്ടാം സ്ഥാനത്തെത്തിയത്. മലേഷ്യയുടെ മുഹമ്മദ് അഹമ്മദ് പുത്തന്‍ ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 261 കിഗ്രാം ഉയര്‍ത്തിയാണ് റെക്കോഡ് സ്ഥാപിച്ചത്. ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ 248 കിഗ്രാം ഉയര്‍ത്തി വെങ്കലം നേടി.
ആദ്യ ദിനത്തില്‍ ആറു സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമായി ഇംഗ്ലണ്ട് മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുകയാണ്്. ആതിഥേയരായ ഓസ്ട്രേലിയയാണ് തൊട്ടുപിന്നില്‍. അവര്‍ക്ക് അഞ്ച് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും ലഭിച്ചിട്ടുണ്ട്. രണ്ട് സ്വര്‍ണം നേടിയ മലേഷ്യയാണ് മൂന്നാം സ്ഥാനത്ത്. ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടിയ ഇന്ത്യ ഏഴാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: