മലപ്പുറം: ദേശീയപാതാവികസന നടപടികള്‍ക്കെതിരെ മലപ്പുറത്ത് ശക്തമായ പ്രതിഷേധം. മലപ്പുറം എ.ആര് നഗറില്‍ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. അക്രമസംഭവങ്ങള്‍ മുന്നില്‍ക്കണ്ട് സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനു നേരെയും സമരക്കാര്‍ കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു.
ഒരു ഭാഗത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം നടത്തുകയും മറ്റൊരുഭാഗത്ത് പ്രതിഷേധക്കാര്‍ പൊലീസിനെതിരെ കല്ലെറിയുകയും ചെയ്തു. കല്ലേറിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ തടയാനെന്ന പേരില്‍ വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവര്‍ക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചു വിട്ടു.പ്രദേശത്തെ അടിക്കാടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. റോഡിനു നടുവില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടുണ്ട്. സര്‍വേ നടപടികള്‍ തുടങ്ങുന്നതിനു മുമ്പായി സര്‍വകക്ഷിയോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ സര്‍വ കക്ഷിയോഗം നടക്കാത്തില്‍ ശക്തമായ പ്രതിഷേധം സമരക്കാര്‍ക്കുണ്ട്.
മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സര്‍വ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.ഹൈവേ വികസിപ്പിക്കേണ്ട എന്ന നിലപാട് പ്രതിഷേധക്കാര്‍ക്കില്ല. ദേശീയപാത വികസിപ്പിക്കുമ്പോള്‍ അതിനു മതിയായ സ്ഥലം റോഡിനിരു വശവുമിരിക്കെ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലൈന്‍മന്റെില്‍നിന്ന് വ്യത്യസ്തമായി പൂര്‍ണമായും ജനാധിവാസ മേഖലയിലൂടെ കൊണ്ടുപോകുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
നേരത്തെ പ്രഖ്യാപിച്ച അലൈന്‍മന്റെ് പ്രകാരം മൂന്ന് വീടുകള്‍ മാത്രമേ നഷ്ടപ്പെടുമായിരുന്നുള്ളു. ആ സ്ഥാനത്ത് പുതിയ അലൈന്മെന്റ് കൊണ്ടു വന്നതോടെ 38 വീടുകളാണ് നഷ്ടമാകുന്നത്. പഴയ അലൈന്‍മന്റെില്‍ ഒരു പള്ളിയും ക്ഷേത്രവും ഉള്‍പ്പെടുന്നുണ്ടെന്നതും അലൈന്‍മന്റെ് മാറ്റുന്നതിന് ഇടയാക്കിയെന്ന് അധികൃതര്‍ പറയുന്നു.പഴയ അലൈന്‍മന്റെില്‍ ഒരു പള്ളിയും ക്ഷേത്രവും ഉള്‍പ്പെടുന്നുണ്ടെന്നതും അലൈന്മെന്റ് മാറ്റുന്നതിന് ഇടയാക്കിയെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, സമരക്കാര്‍ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞു.
സര്‍വേക്കെതിരെ തങ്ങള്‍ പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങള്‍ നടത്തിയത് തങ്ങളല്ല എന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. സമരത്തിനിടയില്‍ നുഴഞ്ഞു കയറിയ ചിലരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അക്രമങ്ങളോട് യോജിപ്പില്ല. തങ്ങള്‍ സമരം തുടരുന്നത് മറ്റൊരു ഭാഗത്താണ്. അവിടെ സമാധാനപൂര്‍വമാണ് സമരം നടക്കുന്നതെന്നും സമരക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: