കൊച്ചി: ഹിന്ദുക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് ജസ്റ്റിസ് എം.രാമചന്ദ്രന്. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് എളമക്കര ഭാസ്കരീയത്തില്‍ നടന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിലെ മുഖ്യധാര പത്രങ്ങള്‍ ഹിന്ദുക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ മുന്നിലാണ്. ഇതൊക്കെ കൊണ്ട് തന്നെയാണ് ഇത്തരം പത്രങ്ങളുടെയും പ്രചാരം കുറഞ്ഞു വരുന്നത്.
ഭൂരിപക്ഷമാണെങ്കിലും ഹിന്ദുക്കളെ അവഗണിക്കുന്ന കാഴ്ചയാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള അംഗീകാരം പോലും ഹിന്ദു സമാജത്തിന് ലഭിക്കുന്നില്ല. ആദി ശങ്കരന്റെ നാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിടാന്‍ പോലും തയ്യാറായില്ല. ഇതു പോലെ എത്ര ഉദാഹരണങ്ങള്‍. ഇനി സോഷ്യല്‍ മീഡിയയുടെ കാലമാണ്. അതില്‍ പ്രാവീണ്യമുള്ള ചെറുപ്പക്കാരെ കണ്ടെത്തി നമ്മുടെ വീക്ഷണങ്ങളും ചിന്തകളും പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും, ഇത്തരം കേസുകള്‍ പോലിസ് അട്ടിമറിക്കുകയാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ സംസ്ഥാന രക്ഷാധികാരി കുഞ്ഞോല്‍ മാസ്റ്റര്‍ പറഞ്ഞു.ഡിജിപി, സി പി എമ്മിന്റെ അടിമയായതാണ് പട്ടിക വിഭാഗത്തിന് നീതി നിഷേധത്തിന് കാരണം.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു വിഷയാവതരണം നടത്തി.ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ കേരളത്തില്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന അധ്യക്ഷ കെ.പി.ശശികല, ജഗദീഷ് കാരന്ത്, കെ.എന്‍.രവീന്ദ്രനാഥ്, വി.സുശികുമാര്‍ ,പി .വി.മുരളീധരന്, ഇ.എസ്.ബിജു, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: