ചാരുംമൂട്: യുവമോര്‍ച്ചയുടെ ഇടപെടല്‍ കുവൈറ്റ് ജയിലില്‍ അകപ്പെട്ട നിരപരാധിയായ യുവാവിന് ജയില്‍മോചനം. വള്ളികുന്നം താളിരാടിയില് ഭരതന്റെ മകന് ഭാഗ്യരാജ് ഡോക്യുമെന്റില്‍ വന്ന പിഴവുകള്‍ മൂലം ജയിലില്‍ അകപ്പെട്ടു.
ഇതിനെ തുടര്‍ന്ന് ഭാഗ്യരാജിന്റ മാതാപിതാക്കള്‍ യുവമോര്‍ച്ച നേതാക്കളായ സുധിതാളിരാടിയേയും ഹരീഷ് കാട്ടൂരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ബിജെപി നേതാക്കളും യുവമോര്‍ച്ച നേതാക്കളും ബിജെപി ദേശീയ നേതാവും ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള നേരിട്ട് കാണുകയും പ്രശ്നം ധരിപ്പിക്കുകയും ചെയ്തു.
ശ്രീധരന്‍പിള്ള കേന്ദ്രവിദേശകാര്യവകുപ്പ് മന്ത്രി സുഷ്മസ്വരാജിന്റ ഓഫീസുമായി ബന്ധപ്പെടുകയും വിദേശകാര്യ വകുപ്പ് അടിയന്തരമായി ഇടപെടുകയും മോചനത്തിന്റ വേണ്ട നടപടികള്‍ സ്വീകരിക്കും ചെയ്തു. ഇന്ന് ഭാഗ്യരാജ് നാട്ടിലെത്തുകയും ചെയ്തു.
ഇതിന് വേണ്ടി ഞങ്ങളെ സംഘടനാപരമായി സഹായിച്ച യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സാജന്, ജില്ലാ സെക്രട്ടറി ജി. ശ്യാംക്യഷ്ണന്‍, വൈസ് പ്രസിഡന്റ് ഹരീഷ് കാട്ടൂര്‍, സുധി താളിരാടി, ശ്രീമോന് നെടിയത്ത്, ബിജെപി നേതാവും വള്ളികുന്നം ഗ്രാമപഞ്ചായത്ത് മെമ്പറുമായ അനില്‍ വള്ളികുന്നം, ജയിംസ്, സുരേഷ് സോപാനം, ഈരിക്കത്തറ രാജേന്ദ്രനാഥ്, മോഹന്‍കുമാര്‍ കിഴക്കടത്ത്, ഗോപകുമാര്‍ തുടങ്ങിയവര്‍ക്ക് നന്ദി അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: