കൊച്ചി: മാര്‍ത്താണ്ഡം കായലിലുള്ള തങ്ങളുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി അടയാളപ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിനു വേണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറിയെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതു സംബന്ധിച്ച ഹര്‍ജികള്‍ നേരത്തെ ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ഇവിടെ കൃഷിക്കുവേണ്ടി വെള്ളം വറ്റിക്കുമ്പോഴേ കായല്‍ നിലം അളന്ന് കൈയേറ്റം തിട്ടപ്പെടുത്താനാവൂ എന്ന് ആലപ്പുഴ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മണ്‍സൂണ്‍ തുടങ്ങുന്നതിന് മുമ്പ് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ നടപടി തേടി കമ്പനി ഹൈക്കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: