കുമളി: മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച ആലോചനായോഗത്തില്‍ നിന്ന് ഈ വര്‍ഷവും ഹൈന്ദവ സംഘടനകളെ ഒഴിവാക്കി. മുന്‍വര്‍ഷവും ഇങ്ങനെ ചെയ്തിരുന്നു.
കേരളത്തില്‍ നിന്ന് ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഉദ്യോഗസ്ഥരാണ് കുമളിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.
കുമളി ഗണപതി ഭദ്രകാളി ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ രീതിയില്‍ ആലോചന യോഗം നടക്കുന്ന വിവരം കേട്ടറിഞ്ഞാണ് യോഗ സ്ഥലത്ത് എത്തിയത്. തമിഴ്നാട് സര്‍ക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം തേനി കണ്ണകി ട്രസ്റ്റിന്റെ ഭാരവാഹികളും പങ്കെടുത്തു.
മേടമാസത്തിലെ പൈങ്കുനി ഉത്രം നാളിലാണ് ചരിത്രപ്രസിദ്ധമായ കണ്ണകി ഉത്സവം നടക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ഈ പ്രദേശം തമിഴ്നാടിന്റെ അതിര്‍ത്തിയിലാണ്. ഉത്സവം നടക്കുന്ന ഒരുദിവസം മാത്രമേ ഭക്തര്‍ക്ക് ക്ഷേത്ര ഭൂമിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: