അമ്പലപ്പുഴ: ജപ്തി ഭീഷണിയെ തുടര്‍ന്ന് മത്സ്യതൊഴിലാളി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നടുവിലെമഠത്തിപ്പറമ്പില്‍ കുഞ്ഞുമോന് (ശ്രീകാന്ത്-57) ആണു മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ശ്രീകാന്ത് വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടത്.
2015-ല്‍ അമ്പലപ്പുഴ സഹ. ബാങ്ക് ശാഖയില്‍നിന്നും ശ്രീകാന്ത് രണ്ട് ലക്ഷം രൂപ വീടുനിര്‍മ്മിക്കുന്നതിനായി വായ്പ എടുത്തിരുന്നു. മാസംതോറും വായ്പതുക തിരിച്ചടയക്കുന്നതിനിടയില് ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീകാന്ത് ചികിത്സയിലായി. വീട്ടുകാര്യങ്ങളും ശ്രീകാന്തിന്റെ ചികിത്സാചെലവും നടന്നിരുന്നത് മത്സ്യതൊഴിലാളിയായ മകന്റെ വരുമാനത്തിലായിരുന്നു. ഇതിനിടയില്‍ വായ്പതിരിച്ചടവില്‍ പിഴവുവന്നു. തുടര്‍ന്ന് ബാങ്ക് ജപ്തിനടപടികളുമായി മുന്നോട്ടുപോയി.
കഴിഞ്ഞ ദിവസം ബാങ്ക് അധികൃതര്‍ വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതോടെ ശ്രീകാന്തും കുടുംബവും ആശങ്കയിലായി. തുടര്‍ന്നാണ് ശ്രീകാന്ത് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യ: സതി. മക്കള്‍: ശ്രുതി, സ്വാതി, അജിമോന്. മരുമകന്: അനീഷ്.
ജപ്തിഭീഷണി മൂലമാണ് ശ്രീകാന്ത് ആത്മഹത്യ ചെയ്തതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ സഹകരണ ബാങ്ക് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: