ബീജീങ്: ബീജ ദാതാവാകണമെങ്കില്‍ ഉറച്ച കമ്മ്യൂണിസ്റ്റ്കാരനാകണമെന്ന വിചിത്ര നിര്‍ദേശവുമായി ചൈനയിലെ ബീജ ബാങ്ക്. ജനനത്തിന് മുന്‍പ് തന്നെ ജനജീവിതത്തിന് മേലെയുള്ള നിയന്ത്രണാധികാരം ശക്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ ഭാഗമായാണ് കമ്യൂണിസ്റ്റുകാരന്റെ ബീജം മാത്രം സ്വീകരിക്കാനുള്ള തീരുമാനം.
ചൈനയിലെ ഹാര്‍വാഡ് എന്നറിയപ്പെടുന്ന പീക്കിങ് സര്‍വകലാശാലയോടുചേര്‍ന്നുള്ള ആശുപത്രിയിലെ ബീജ ബാങ്കാണ് വിചിത്രമായ നിര്‍ദേശം പുറപ്പെടുവിച്ചത്. ബീജ ദാനത്തിന് മുന്‍പ് പാര്‍ട്ടിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം എന്ന വ്യവസ്ഥ.സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രതികരണങ്ങള്‍ വന്നതോടെ വെള്ളിയാഴ്ച വൈകീട്ട് ആശുപത്രിയുടെ ഔദ്യോഗിക സൈറ്റില്‍നിന്ന് നോട്ടീസ് നീക്കംചെയ്തു.
20 മുതല്‍ 45 വരെ പ്രായമുള്ള ബീജ ദാതാക്കള്‍ ‘സോഷ്യലിസ്റ്റ് മാതൃ ഭൂമിയെ സ്നേഹിക്കുന്നവരും, കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തെ പിന്തുണയ്ക്കുന്നവരും, പാര്‍ട്ടിയുടെ ലക്ഷ്യത്തോടു വിശ്വസ്തത പുലര്‍ത്തുന്നവരും, മാന്യരും, നിയമം പാലിക്കുന്നവരും, രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരും’ ആയിരിക്കണമെന്ന് നിബന്ധനകളില്‍ പറയുന്നു.
രണ്ടുതവണകളിലായി നടക്കുന്ന മെഡിക്കല്‍ പരിശോധനയ്ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന ദാതാവിന് 5500 യുവാന്‍ (ഏകദേശം 59,000 രൂപ) പാരിതോഷികവും നല്‍കും. വന്ധ്യതാ പ്രശ്നങ്ങളുള്ള 40 ദശലക്ഷത്തോളം സ്ത്രീ-പുരുഷന്മാരുള്ള ചൈനയില്‍ ആകെ 23 ബീജ ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: