കണ്ണൂര്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് മാനേജുമെന്റുകളുടെ നിരുത്തരവാദപരമായ നിലപാട് വിദ്യാര്‍ത്ഥികളുടെ ജീവിതം വഴിമുട്ടിച്ചുവെന്ന് രക്ഷിതാക്കള്‍. 40 ലക്ഷം മുതല്‍ 60 ലക്ഷം വരെ നല്‍കിയാണ് കുട്ടികളെ കോളേജില്‍ പ്രവേശിപ്പിച്ചതെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വരെ വന്‍തുക തലവരിപ്പണമായി നല്‍കിയാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നടന്നിരുന്നത്. 10 ലക്ഷംരൂപയാണ് സര്‍ക്കാര്‍ നിശ്ചിയിച്ചിരിക്കുന്ന ഫീസ്. എന്നാല്‍ 40 മുതല്‍ 60 ലക്ഷം രൂപ വരെയാണ് വാങ്ങുന്നത്. പണം നല്‍കിയതിന് കൃത്യമായ രേഖകള്‍ കോളേജുകള്‍ നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിലവില്‍ പഠിക്കുന്ന 150 കുട്ടികളും പ്രവേശനത്തിന് അര്‍ഹരാണ്. ഇവര്‍ നീറ്റ് പരീക്ഷ പാസായവരാണെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നിലവില്‍ സുപ്രീംകോടതിയിലെ കേസില്‍ കക്ഷി ചേരാനാണ് ഇവരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: