ന്യൂദല്‍ഹി: കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യയിലേക്ക് തീവണ്ടിപ്പാത നിര്‍മ്മിക്കാന്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ധാരണയിലെത്തി. പ്രതിരോധം, സുരക്ഷ, ഗതാഗതം, വാണിജ്യം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും ധാരണയായി.
ഇന്ത്യ സന്ദര്‍ശിക്കുന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ തുറന്ന അതിര്‍ത്തി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കും. ഇന്ത്യയുമായുള്ള സഹകരണം നേപ്പാളിന് വളരെ പ്രധാനപ്പെട്ടതാണെന്ന് കെ.പി ശര്‍മ ഒലി അഭിപ്രായപ്പെട്ടു.
നേപ്പാള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിച്ചു. മോദി എത്രയും വേഗം നേപ്പാള്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് മോദിയും ശര്‍മ ഒലിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും ഒലി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: