പനാജി: ഭീകരര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഗോവയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മത്സ്യബന്ധന ബോട്ടുകളില്‍ ഭീകരര്‍ ഗോവയിലെത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം കര്‍ശനമാക്കിയിരിക്കുന്നത്.
നേരത്തെ പാക്കിസ്ഥാന് പിടിച്ചെടുത്ത ഇന്ത്യയില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകള്‍ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരര്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യന്വേഷണ ഏജന്‍സി നല്കുന്ന സൂചന. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി കോസ്റ്റ് ഗാര്‍ഡാണ് വിവരം നല്‍കിയത്.
ഇതുസംബന്ധിച്ച് കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഗോവന്‍ തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും സുരക്ഷാനിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുള്ളതായി ഗോവന്‍ മന്ത്രി ജയേഷ് സാല്ഗോണ്കാര് പറഞ്ഞു. ഗോവയ്ക്കു പുറമേ മുംബൈ, ഗുജറാത്ത് തീരങ്ങളിലും ഭീകരവാദ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: