ഹിന്ദുഐക്യവേദി 15-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയോഗം ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഇസ്ലാമിക-മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെ നിലകൊള്ളാന്‍ ഹിന്ദുസമൂഹം ഇനിയും ശക്തരാകണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ക്ഷേത്രീയ സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്. ഹിന്ദുഐക്യവേദി 15-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമ്പൂര്‍ണ്ണ സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തെ തകര്‍ക്കാന്‍ രാഷ്ട്രീയമായും സാമൂഹികമായും ഗൂഢാലോചന നടക്കുന്നുണ്ട്. എല്ലാ ഹിന്ദുക്കളും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. ഇസ്ലാമിക, ക്രൈസ്തവ ആശയങ്ങളുമായി മുന്നോട്ടുപോകുന്നവര്‍ ഒന്നിച്ചു നില്ക്കുമ്പോള്, ഹിന്ദുക്കളിലെ ഒരുവിഭാഗം കമ്മ്യൂണിസ്റ്റുകളായി എതിര് ചേരിയില്‍ നില്‍ക്കുകയാണ്. എല്ലാഹിന്ദുക്കളെയും ഒന്നിച്ചുനിര്‍ത്തി സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭീകരാക്രമണങ്ങള്‍ ഇന്ത്യയില്‍ നേരിടേണ്ടി വന്നിട്ടില്ല. ഇനിയും ആക്രമണമുണ്ടാകാതിരിക്കാനുള്ള എല്ലാ കരുതലും പ്രതിരോധവും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകണം. അതിന് ഹിന്ദു സമൂഹം ഉണരണം. ഹിന്ദുത്വമില്ലാതെ ഭാരതമില്ല, ഭാരതമില്ലാതെ ഹിന്ദുത്വമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, ഡോ. ഭാര്‍ഗവറാം, ആര്.വി. ബാബു, ഇ.എസ്. ബിജു, സംസ്ഥാന രക്ഷാധികാരി പി.കെ. ഭാസ്കരന്, സംസ്ഥാന സെക്രട്ടറിമാരായ വി. സുശികുമാര്‍, എ. ശ്രീധരന്, ശശി കമ്മട്ടേരി,ഇ.ജി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സഭയില്‍ ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 9.50ന് സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് പതാക ഉയര്‍ത്തും. 10ന് ഭാസ്കരീയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി ഉദ്ഘാടനം ചെയ്യും. കെ.പി. ശശികല അദ്ധ്യക്ഷത വഹിക്കും. 3000 പേര് പങ്കെടുക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സഭയില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന് പ്രഭാഷണം നടത്തും. കെ.പി. ശശികല സമാപന പ്രഭാഷണം നടത്തും. അഡ്വ.എന്‍. അനില്‍കുമാര്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: